മാഡ്രിഡ്: രാജ്യങ്ങളെ ഭീഷണിപ്പെടുത്താനുള്ള അവകാശം അമേരിക്കൻ പ്രസിഡന്റ് ട്രംപിനില്ലെന്ന് ബ്രസീലിയൻ പ്രസിഡന്റ് ലുലാ ഡാ സിൽവ. സ്പെയിൻ സന്ദർശിക്കാനൊരുങ്ങുന്ന ലുലാ അവിടുത്തെ ഒരു പത്രത്തിനു നല്കിയ അഭിമുഖത്തിലാണ് ഇതു പറഞ്ഞത്.
ദിവസവും രാവിലെ എഴുന്നേറ്റ് ഏതെങ്കിലും ഒരു രാജ്യത്തെ ഭീഷണിപ്പെടുത്താൻ ട്രംപിന് അവകാശമില്ല. കരുത്തന്മാർ ഭീഷണിക്കു പകരം സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണു വേണ്ടത് - ഇറേനിയൻ നാഗരികതയെ ഉന്മൂലനം ചെയ്യുമെന്ന് ട്രംപ് ഭീഷണി മുഴക്കിയതിനോട് ലുലാ പ്രതികരിച്ചു.
അമേരിക്കൻ ജനത ട്രംപിനെ തെരഞ്ഞെടുത്തത് ഭീഷണി മുഴക്കാനല്ല. അമേരിക്കയുടെ ഭരണഘടന അതനുവദിക്കുന്നില്ല.
അമേരിക്കയുടെ സാന്പത്തിക, സൈനിക ശക്തികൾ ലോകം ഭരിക്കാനുള്ള അവകാശ മാണെന്ന തെറ്റിദ്ധാരണയിലാണ് ട്രംപ് വിദേശനയങ്ങൾ തീരുമാനിക്കുന്നത്. വെനസ്വേലയിൽ അമേരിക്കൻ ഇടപെടലില്ലാത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടത്തണമെന്നും ലുലാ ആവശ്യപ്പെട്ടു.